ഗുരുവായൂർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച പ്രതി പിടിയിൽ

 ഗുരുവായൂർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച പ്രതി പിടിയിൽ



   സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 32 ലക്ഷത്തിലധികം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ .തൃശൂർ അമല നഗർ തൊഴുത്തും പറമ്പിൽ വീട്ടിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്

ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ & റ്റി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 32 ലക്ഷത്തി നാൽപ്പതിനായിരത്തി അറന്നൂറ്റി അമ്പത് രൂപ കള്ള താക്കോൽ ഉപയോഗിച്ച് ആണ് ഇയാൾ കവർച്ച നടത്തിയത്


തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുളള സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജി. പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ സിംസൺ , സജി ചന്ദ്രൻ, അരുൺ എന്നിവരുടെ സഹായത്താൽ ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ . സി. സുന്ദരൻ്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷറഫ് ആണ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


പ്രതി നിലവിൽ എൽ & റ്റി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ്. സബ് ഇൻസ്പെക്ടർ കെ. ഗിരി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. രഞ്ജിത് സിവിൽ പോലീസ് ഓഫീസർ വി.എം. ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു