മലപ്പുറത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് ഇടിച്ചു; ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു
മലപ്പുറം: മഞ്ചേരിയില്‍ വാഹനാപാകടത്തില്‍ അഞ്ച് മരണം.
കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്‌സിന സഹോദരി തസ്‌നീമ, തസ്‌നിമയുടെ മക്കളായ മോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാന്‍, റൈഹാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകിട്ട് ആറുമണിയോടെ ആണ് അപകടം ഉണ്ടായത്. റ്റൊൻറി ഫോർ . മഞ്ചേരി കിഴക്കേതലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയുമായാണ് ബസിടിച്ചത്.
ഇറക്കം ഇറങ്ങിവന്ന ബസ് ഓട്ടോയെ ഇടിക്കുകയായിരുന്നു. പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീര്‍ത്ഥാടകരെ മറ്റൊരു വാഹനത്തില്‍ ശബരിമലയിലേക്ക് അയച്ചു.