ചൂരക്കാട്ടുകര-മുതുവറ കോൾ പടവിലെ 290 ഏക്കർ നെൽകൃഷി വെള്ളത്തിനടിയിലായി
മുതുവറ :
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ ചൂരക്കാട്ടുകര-മുതുവറ കോൾ പടവിലെ 290 ഏക്കർ നെൽകൃഷി മുഴുവൻ വെള്ളത്തിനടിയിലായി.നാട് കഴിഞ്ഞ് അഞ്ചു ദിവസം മുതൽ പത്തു ദിവസം വരെ പാകമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. പടവിലെ മുഴുവൻ സ്ഥലത്തും നടാൻ ഇട്ട ഞാറും എല്ലാം വെള്ളം പൊങ്ങിയതോടെ നശിച്ചുപോയി.പടവിലെ തോടുകൾ നിറഞ്ഞ് കരകവിഞ്ഞ് പാടത്തേക്ക് ഒഴുകുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനും പറ്റാത്ത സ്ഥിതിയാണ്.പലയിടത്തും ബണ്ടുകൾ പൊട്ടി വെള്ളം ഒഴുകി പാടത്തേക്ക് ഒഴുകുകയാണ്.പലരും സഹകരണ സംഘങ്ങളിൽ നിന്നും ലോണെടുത്താണ് കൃഷി ചെയ്യുന്നത്.ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം കർഷകർക്കുണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു.കൃഷി ഇനി തുടരണമെങ്കിൽ വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷം മൂപ്പുകുറഞ്ഞ വിത്ത് രണ്ടാമത് ഇറക്കി കൃഷി ചെയ്യണം.കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി,അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാർ,അടാട്ട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ഐ പി മിനി,അടാട്ട് കൃഷി ഓഫീസർ അശ്വതി ഗോപിനാഥ്,കോൾപടവ് കമ്മിറ്റി കൺവീനർ വി എൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രദേശം സന്ദർശിച്ചു.