കർഷകന്റെ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിൽ
എടക്കളത്തൂർ:
എടക്കളത്തൂർ പടിഞ്ഞാറേ പാടത്തെ 80 ഏക്കറോളം വരുന്ന വയലിലെ വെള്ളം ഒഴിയാതെ കർഷകന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. 20 ദിവസം പ്രായമുള്ള ഞാറ്റടികൾ ഇപ്പോഴും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. അതോടൊപ്പംമുള്ള മേഞ്ചിറ കോൾപടവും വിളക്കുളം കോൾ പടവും മുങ്ങി കിടക്കുകയാണ്.
രണ്ടുദിവസം മുൻപ് ഉണ്ടായ ശക്തമായ മഴയിൽ പാറന്നൂർ ചിറയിലെ ഷട്ടറുകളും പെരുമണ്ണ് ഭാഗത്തെ ഷട്ടറുകളും പൂർണ്ണമായും തുറക്കുകയും അതോടൊപ്പം പൂർണ്ണമായും തുറക്കേണ്ട അന്നക്കര ഭാഗത്തെ ഷട്ടറുകൾ ഭാഗികമായി മാത്രമാണ് തുറന്നത്. അത്കൊണ്ടാണ് ഈ വയലുകളെല്ലാം മുങ്ങിപ്പോകുവാൻ കാരണമായതെന്നും കർഷകർ ചൂണ്ടിക്കാട്ടി . മഴ ഒഴിഞ്ഞു നിന്നിട്ടും വെള്ളം ഇപ്പോഴും കുറയാത്ത അവസ്ഥയാന്നെന്ന് കണ്ണീരോടെ കർഷകൻ പറഞ്ഞു.