രോഗനിർണയത്തിലെ പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം..



      ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സ പിഴവ് എന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും രംഗത്ത് എത്തി.


    അപ്പന്റിക്സിന് ചികിത്സ തേടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ടും രോഗനിർണയത്തിലെ പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. അനക്ക് എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ഇരുപതിനാണ് വയറുവേദനയെ തുടർന്ന് അനറ്റിനെ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ കാണിക്കുന്നത്. അവിടെനിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നു നൽകി മടങ്ങിയെങ്കിലും വയറുവേദന കലശലായതിനാൽ രണ്ടുദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിൽ എത്തി. അപ്പന്റിക്സ് ആണെന്നായിരുന്നു ആശുപത്രിയിൽ നിന്നും കണ്ടെത്തിയത്. മറ്റു ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. സ്കാനിങ്ങും മറ്റു പരിശോധനകളും നടത്തിയെങ്കിലും മറ്റു കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തങ്ങളെ മടക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26ന് ഛർദിച്ച് അവശയായി തുടർന്ന് കുട്ടിയെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

രോഗനിർണയത്തിലെ അപാകതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ഉയരുന്ന ആരോപണം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള പോസ്റ്റ്മോർട്ടം പരിശോധന ഫലം ലഭിച്ചിട്ടില്ല . ഇതിനായി ആശുപത്രിയെ സമീപിക്കും. പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് അനറ്റിന്റെ കുടുംബം അറിയിച്ചു.

നിങ്ങളുടെ സ്ഥാപനങ്ങൾക്കോ ഉത്പന്നങ്ങൾക്കോ വേണ്ടി പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 

9349748665