കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്താ മൂന്നു പ്രതികൾ അറസ്റ്റിൽ.

 കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്താ മൂന്നു പ്രതികൾ അറസ്റ്റിൽ.

കേച്ചേരി: 

    ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്‌ കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്ത സംഭവത്തിൽ മൂന്ന് പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ പുത്തൂർ സ്വദേശി 29 വയസ്സുള്ള ദിഷ്ണു ദേവൻ, സഹോദരൻ 27 വയസ്സുള്ള മനു, കേച്ചേരി എരനല്ലൂർ സ്വദേശി 32 വയസ്സുള്ള അർജുൻ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. കേച്ചേരി റെനിൽ റോഡിൽ വച്ച് കേച്ചേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ്  ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു കൊണ്ടാണ് ചില്ലുകൾ കല്ല് ഉപയോഗിച്ച് അടിച്ചുപൊളിച്ചത്. കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ   വരുത്തിയിട്ടുണ്ട്.



 കുന്നംകുളം, പേരാമംഗലം, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മനുവും ദിഷ്ണു ദേവനും, കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.